കിൻഷാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ എബോള പകർച്ചവ്യാധി ഉന്മൂലനം ചെയ്യാൻ ഒരു വർഷമെങ്കിലും എടുക്കുമെന്ന് റെഡ്ക്രോസ്. പകർച്ചവ്യാധി അതിന്റെ പാരമ്യത്തിൽ എത്തിയിട്ടില്ല.
പകർച്ചവ്യാധി മേഖലയിൽ പ്രവർത്തിക്കുന്ന റെഡ്ക്രോസ് പ്രവർത്തകർ പ്രദേശവാസികളിൽനിന്ന് ആക്രമണവും ഭീഷണിയും നേരിടുന്നതായി സംഘടനയുടെ ഓപ്പറേഷൻസ് മാനേജർ ബ്രൂണോ മിച്ചോൺ പറഞ്ഞു.
കോംഗോയിലെ മൂന്നു പ്രവിശ്യകളിൽ രോഗം വ്യാപിക്കുന്നുണ്ട്.എണ്ണൂറിനു മുകളിൽ പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 192 പേർ മരിച്ചു.